Renaissance Lecture on Ayyankali

Vakkom Moulavi Memorial and Research Centre (VMMRC), Vakkom is organizing the Second Renaissance Lecture on 28 November 2021 through Zoom Meet. Prof Joseph Tharamangalam, Professor Emeritus, Department of Sociology and Anthropology, Mount St. Vincent University Halifax, Canada will deliver the Renaissance Lecture on the theme, “Ayyankali: Innovative Analyst and Strategist.”

Dr. B. Ekbal, Public Health Activist and Former Vice Chancellor, University of Kerala  will chair the session. The Lecture can also be watched on YouTube hosted by VMMRC.  

Topic: Ayyankali: Innovative Analyst and strategist
Time: Nov 28, 2021 07:00 PM India

Join Zoom Meeting
https://us02web.zoom.us/j/87267428841?pwd=YXoyOWI2MngwcE1iVnAwWHhSUGl1UT09

Meeting ID: 872 6742 8841
Passcode: vmmrc1873

or Watch LIVE on 

വക്കം മൗലവി സമാനതകളില്ലാത്ത വ്യക്തിത്വം, എൻ. പി. ഹാഫിസ് മുഹമ്മദ്

“സമാനതകൾ ഇല്ലാത്ത നേതൃത്വ വാസന പ്രകടിപ്പിച്ചിരുന്ന നവോത്ഥാന നായകനായിരുന്നു വക്കം മൗലവിയെന്നു എഴുത്തുകാരനായ എൻ. പി. ഹാഫിസ് മുഹമ്മദ്. നാല്പതാമത്‌ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും യുവതാ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരുമില്ലാതെ കിടന്ന ഒരു ജനതയുടെ ഇടയിലേക്കാണ് മൗലവി കടന്നു വന്നത്. വിദ്യാഭ്യാസരഹിതമായ, അന്ധവിശ്വാസ ജടിലമായ ഒരു സമുദായത്തിനിടയിലേക്കാണ് അദ്ദേഹം കാലെടുത്തു വെച്ചത്.

സമുദായത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് വിമരർശിക്കുകയായിരുന്ന മൗലവി ഒരിക്കലും വിദ്വേഷത്തിന്റെ ഭാഷ ഉപയോഗിച്ചിരുന്നില്ല. അദ്ദേഹം കാലത്തിനു മുന്നിൽ നടന്ന വ്യക്തിയാണ്. ഒരു നവോത്ഥാന നായകൻ ഇന്നലകളെക്കുറിച്ചു വേവലാതി പൂണ്ടിരിക്കുന്ന വ്യക്തിയല്ല. ഇന്നിൽ പരിവർത്തനം വരുത്തുന്നതിലേറെ വരാനിരിക്കുന്ന കാലത്തേയ്ക്ക്  എന്ത് ചെയ്യണമെന്ന് ആലോചിച്ചിരുന്ന ഒരു ക്രാന്തദർശിയായിരുന്നു വക്കം മൗലവി. അങ്ങനെയുള്ളവർ — മൗലവിയെയും,   നാരായണ ഗുരുവിനേയും ചാവറ അച്ഛനെയും പോലുള്ളവർ — കേരളത്തിൽ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. ഭാവിയിൽ കേരള മുസ്ലിങ്ങൾ എവിടെയായിരിക്കണം എന്ന കാര്യത്തിൽ സമഗ്രമായ ഒരു കാഴ്ചപ്പാട് മൗലവിക്ക് ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ സൂക്ഷമായ പ്രവർത്തനങ്ങളിൽ നിന്നും മനസിലാക്കാം, ഹാഫിസ് മുഹമ്മദ് പറഞ്ഞു.

“ഒരു സ്ത്രീയായ തനിക്കു ഈ വേദിയിൽ പ്രമുഖ വ്യക്തികളോടൊപ്പം ഇരിയ്ക്കാൻ ഒരവസരം ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ദീർഘദർശിയായ, സാമൂഹിക പരിഷ്കർത്താവായ വക്കം മൗലവിയെ പോലുള്ള വ്യക്തികൾ കാരണമാണെന്നും അതുകൊണ്ടു തന്നെ തന്നെപ്പോലുള്ള സ്ത്രീകൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും എഴുത്തുകാരിയായ ഷെമി പറഞ്ഞു.

 യുവത പ്രസിദ്ധീകരിച്ച ഡോ. ടി. കെ. ജാബിറിന്റെ “വക്കം മൗലവി: ചിന്തകൾ, രചനകൾ” എന്ന പുസ്തകം ഷെമി പ്രകാശനം ചെയ്തു. സഹീർ നരിക്കുനി പുസ്തകം ഏറ്റു വാങ്ങി. നാസർ ഇബ്രാഹീം ആമുഖവും, ഹാറൂൺ കക്കാട് പുസ്തക പരിചയവും നടത്തി.

 എൻ പി ഹാഫിസ് മുഹമ്മദ്  “നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ഗതിവിഗതികൾ” എന്ന പ്രമേയത്തെ അധികരിച്ചു ഉത്‌ഘാടന പ്രഭാഷണം നടത്തി. ഇ കെ ദിനേശൻ  “വക്കം മൗലവി: പ്രസാധനമേഖലയിലെ വിപ്ലവങ്ങൾ” എന്ന വിഷയത്തെക്കുറിച്ചും ഡോ. ഫുക്കാർ അലി “വക്കം മൗലവി: ധീരനായ പരിഷ്കർത്താവ്” എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തി. വക്കം മൗലവി മെമ്മോറിയൽ ആൻ്റ് റിസർച്ച് സെൻ്റർ സെക്രട്ടറി  സമീർ മുനീർ മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടു സംസാരിച്ചു.

അൻവർ ജൗഹർ നന്ദി രേഖപ്പെടുത്തി. വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററിന്റെ ഗൾഫിലെ ആദ്യ പരിപാടിയായിരുന്നു ഷാർജയിൽ നടന്നത്.

“നൊബേൽ ജേതാവ് ഗുർണയെ കേരളം കേൾക്കാതെ പോയി”

മലയാളികൾ എഴുതാതെ പോയ അവർക്കുകൂടി ബാധകമായ ജീവിതാനുഭവങ്ങൾ തന്റെ നോവലിൽ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അബ്‌ദുറസാഖ് ഗുർണയെന്നു പത്രപ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ മുസഫർ അഹമ്മദ്. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചറിന്റെയും ആഭിമുഖ്യത്തിൽ   നടന്ന ചർച്ചയിൽ “ഗുർണയുടെ ഭൂപടത്തിലെ കേരളം” എന്ന വിഷയത്തെക്കുറിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുർണയ്യുടെ കേരളത്തെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടും നമ്മൾ കേള്‍ക്കാതെ പോകുന്നു.  അദ്ദേഹത്തിന് കേരളത്തെക്കുറിച്ച്, പ്രത്യേകിച്ചും മലബാറിനെയും അതിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നു. ഗൂര്‍ണ കേരളത്തെക്കുറിച്ചുള്ള തന്റെ അറിവ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ വ്യക്തമാക്കുന്നുണ്ടു. എന്നാൽ മലയാളികള്‍ ഗൂര്‍ണയുടെ സാഹിത്യത്തെക്കുറിച്ചെഴുതുമ്പോള്‍ ഈ പ്രധാനപ്പെട്ട കാര്യം കടന്നുവരുന്നേയില്ല. കേരളം കാണാത്ത, എന്നാല്‍ കേരളത്തെ ചരിത്ര സന്ദര്‍ഭങ്ങളിലൂടെ മനസ്സിലാക്കിയ ഏക സാഹിത്യ നോബല്‍ ജേതാവ് ഗൂര്‍ണയായിരിക്കും,” മുസഫർ പറഞ്ഞു.

ഗുർണയുടെ ശൃംഖലാ പ്രദേശങ്ങൾ എന്ന ആശയത്തിൽ മലബാര്‍ ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ സുപ്രധാന പ്രദേശമാണ്. ഗുർണ  ജനിച്ച സാന്‍സിബാറും ഇന്ത്യന്‍ മഹാസമുദ്ര പ്രദേശം ആയതിനാൽ, തന്റെ നാടുമായി ബന്ധപ്പെട്ടു കിടക്കുന്ന ശൃംഖലാ ദേശങ്ങളെക്കുറിച്ചു  മനസ്സിലാക്കാന്‍ അതീവ താല്‍പര്യവും ജാഗ്രതയും കാണിച്ചിട്ടുണ്ട് ഗൂര്‍ണ. അദ്ദേഹത്തിന്റെ കേരള  ബന്ധത്തിനുമുള്ള ഭൂരാഷ്ട്രതന്ത്രപരമായ കാരണവും അതാണ്,” അദ്ദേഹം പറഞ്ഞു.

ഗൂര്‍ണയുടെ സാഹിത്യത്തെ ഇന്ത്യന്‍ മഹാസമുദ്രതീര ആഖ്യാനമായി കാണേണ്ടതുണ്ടെന്നും അതിന് മലബാര്‍ തീരത്തിന്റെ ചരിത്രമാണ് മലയാളിയെ ഏറ്റവും കൂടുതല്‍ സഹായിക്കുകയുമെന്ന യാഥാര്‍ഥ്യം കാണാതെ പോകുന്നു എന്നും മുസഫർ പറഞ്ഞു.  ഗൂര്‍ണക്കുണ്ടായ പലായന അനുഭവം കോളനി കാലത്ത് മലബാറിലുമുണ്ടായിട്ടുണ്ട്. തൊഴില്‍ പ്രവാസത്തിനു തൊട്ടുമുമ്പുള്ള മലബാര്‍ ചരിത്രം, അതിലെ കോളനി വാഴ്ച്ചയുടെ അനുഭവങ്ങള്‍, സമുദ്രപാതയിലും കരയിലും തൂക്കുമരങ്ങളിലുമായി ഒഴുകിയ മനുഷ്യരക്തംഇതിനെല്ലാം ഗൂര്‍ണയുടെ സാഹിത്യ-ചിന്താ ലോകങ്ങളോട് വലിയ സമാനതയുണ്ട്. ഗൂര്‍ണ എഴുതി, മലയാളികള്‍ ഇതൊന്നും സാഹിത്യത്തില്‍ കൊണ്ടു വന്നില്ല. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഗൂര്‍ണയുടെ സാഹിത്യം മലയാളി എഴുതാതെ പോയ സാഹിത്യമാണെന്ന തോന്നലും ഉണ്ടാക്കുന്നു. നമുക്ക് നഷ്ടമായ സാഹിത്യം കൂടിയാണത്,”  അദ്ദേഹം പറഞ്ഞു.

ഗുർണയുടെ ജന്മദേശമായ സാന്‍സിബാര്‍ അടിമച്ചന്തകളുടേയും കച്ചവടത്തിന്റേയും കേന്ദ്രമായിരുന്നു. കേരള ചരിത്രം വിനില്‍ പോളിന്റെ അടിമ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ കൂടി വായിക്കുമ്പോള്‍ അധിനിവേശ കാലത്ത് സാന്‍സിബാറും കേരളവും എങ്ങിനെ സമാനമായ ദുരന്താനുഭവങ്ങളിലൂടെ കടന്നു പോയി എന്ന് മനസ്സിലാക്കാനാവും. അറബ് നാടുകളില്‍ ഒമാനിലേക്കാണ് സാന്‍സിബാറിലെ അടിമകളെ മുഖ്യമായും കൊണ്ടു പോയത്.  പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ ഹജ്ജ് കപ്പല്‍ മുക്കിക്കളഞ്ഞു നിരവധി പേരെ കൊന്നതിനു സമനമായ സംഭവങ്ങൾ കിഴക്കനാഫ്രിക്കയിലുമുണ്ടായിട്ടുണ്ട്. ഗുഡ്‌സും (ചരക്കുകള്‍) ഗോഡ്‌സും (ദൈവങ്ങള്‍) എങ്ങിനെ ഈ സമുദ്രപാതയിലൂടെ യമനിലും ആഫ്രിക്കയിലും മലബാറിലും എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ചാലോചിക്കുമ്പോഴും സമാനതകള്‍ കണ്ടെത്താം,” മുസഫർ പറഞ്ഞു.

സെമിറ്റിക്ക് മതങ്ങള്‍ എവിടെയാണെങ്കിലും അതിന്റെ സാംസ്‌ക്കാരിക പരിസരങ്ങളില്‍ നിന്നും എഴുതപ്പെടുന്ന സാഹിത്യത്തിന് പല സമാനതകളും കാണാനാകും. പിഞ്ഞാണത്തിലെഴുത്തുതുടങ്ങിയ കാര്യങ്ങള്‍ ഇത്തരം കൃതികളിലെല്ലാം കടന്നു വരുന്നത് സമാനതകളുടെ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.  പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളില്‍ ഇങ്ങിനെയുള്ള ചില സന്ദര്‍ഭങ്ങള്‍  കണ്ടെത്താൻ കഴിയും. പി.എ.മുഹമ്മദ് കോയയുടെ സുല്‍ത്താന്‍ വീട്അത്തരത്തിലുള്ള ഒരു രചനയാണ്.  നോവലിലെ കഥാപാത്രങ്ങള്‍ ഇതേ മഹാസമുദ്ര തീരവാസികളാണെന്നതാണ് വസ്തുത.  ഇന്ന് ആ നോവലിനെ അങ്ങിനെ പുനര്‍വായിക്കാന്‍ കഴിയും. തിക്കോടിയന്റെ ചുവന്ന കടൽഈ നിരയിലെ മറ്റൊരു പ്രധാന കൃതിയാണ്. പക്ഷെ ചുവന്ന കടലിനെ നമ്മൾ ഗൗരവമായി കണ്ടില്ല,”  അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാലയിലെ പശ്ചിമേഷ്യ-പ്രവാസ പഠന വിദഗ്ദ്ധൻ ഡോ. എം. വി. ബിജുലാൽ ആധ്യക്ഷത വഹിച്ചു. കേരള ചരിത്ര ഗവേഷ കൗൺസിൽ ചെയർമാൻ ഡോ. മൈക്കൾ തരകൻ, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജ മുംതാസ്, ഡോ. കെ.എം. സീതി, ഡോ. ഉമർ തറമേൽ, ഡോ. വി. മാത്യുകുര്യൻ, തുടങ്ങിയവർ സംസാരിച്ചു. ഡോ. ബി. ഇഖ്ബാൽ, ഡോ. പി.പി. രവീന്ദ്രൻ, പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം തുടങ്ങിയവരും സംബന്ധിച്ചു.

Keralam in Nobel laureate Gurnah’s Map

Nobel laureate Abdulrazak Gurnah’s insights and narratives on Kerala and the Malabar coast are largely ignored by the Malayalee readers and critics, says Muzafer Ahamed, a Kerala Sahitya Akademi award winner and senior journalist. He was speaking at the ‘Reading and Discussion’ session organised by the Vakkom Moulavi Memorial and Research Centre (VMMRC) in association with the Institute for Global South Studies and Research (IGSSR). Muzafer said that “Gurnah’s writings and speeches, while mapping a distinctive East African coastal space interlinked with the Indian Ocean littoral through travel, trade and culture, had referred to Kerala and the Malabar coast.” But Malayalees who wrote about Gurnah even after his receipt of Nobel prize, almost disregarded his deep sense of history “connecting people and landscapes” across the Indian Ocean. Muzafer said Gurnah was perhaps the one and only Nobel laureate in literature who understood Kerala in a cosmopolitan framework. His concept of ‘connecting places’ had registered ‘Malabar’ as an important link, alongside his native home Zanzibar. He said “there are similarities in the ‘exodus experiences’ of the people in Zanzibar as well as in Kerala during colonial times. The experiences of agonies, human sufferings along the coast and on the seas were encapsulated in the writings of Gurnah, but the same experiences found no place in the Malayalam literature. Zanzibar was an important point of slave trade on the coast of Indian Ocean, and similar slave narratives we find in Kerala in the contemporary writings. Yet, the agonies seldom reflected in Malayalam literature,” Muzafer pointed out.

Prof Michel Tharakan, Chairman, Kerala Council of Historical Research, Dr. Khadeeja Mumtaz, Vice President, Kerala Sahitya Akademi, Dr. B. Ekbal, Dr Ummar Tharamel, Dr. K.M. Seethi, Dr. V. Mathew Kurian, and others participated in the discussion. Dr MV Bijulal, a faculty and Co-ordinator of the Nelson Mandela Chair in Mahatma Gandhi University chaired the session.

VMMRC @ the 40th edition of the Sharjah International Book Fair (SIBF)

0

The 40th edition of the Sharjah International Book Fair (SIBF)

VMMRC is associating with the Yuvatha Books in organizing the release of the Book on Vakkom Moualvi written by T.K. Jabir and a discussion at 10.30 AM (UAE) on 13 November at Hall #7 Stall #ZC 13

Noted writer Prof Hafis Mohammed, Ms. Shemi, the author of Nadavazhiyile Nerukal, E K Dineshan, the author of several works related to diaspora, Dr Fukar Ali, a History faculty under University of Calicut, Sameer Muneer, Secretary, VMMRC, Haroor Kakkad, a writer and Nasar Ibrahim will speak at the function.

VMMRC delegates and others will also participate in the discussions.

aroon Kakkad,

“ഗുർണയുടെ ഭൂപടത്തിലെ കേരളം” പ്രഭാഷണവും ചർച്ചയും

വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചറിന്റെയും ആഭിമുഖ്യത്തിൽ ഈ മാസത്തെ ചർച്ച “ഗുർണയുടെ ഭൂപടത്തിലെ കേരളം” എന്ന വിഷയത്തെ അധികരിച്ചാണ്. പ്രഭാഷണം നടത്തുന്നത് പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി. മുസഫർ അഹമ്മദ് ആണ്. സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം നേടിയ ടാൻസാനിയൻ വംശജനായ അബ്ദുൾ റസാക്ക് ഗുർണയ്യുടെ കേരളത്തെക്കുറിച്ചുള്ള, പ്രത്യേകിച്ചു മലബറിനെക്കുറിച്ചുള്ള കാഴ്ചപ്പാടും അറിവും ചർച്ച ചെയ്യുകയാണ് മുസഫർ അഹമ്മദ്.

അദ്ധ്യക്ഷൻ പശ്ചിമേഷ്യ-പ്രവാസ പഠന വിദഗ്ദ്ധനും മഹാത്മാഗാന്ധി സർവകലാശാലയിലെ നെൽസൺ മണ്ടേല ചെയർ കോ-ഓർഡിനേറ്ററുമായ ഡോ. എം. വി. ബിജുലാലാണ് .

നവംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ( (IST) 7 മണിയ്ക്ക് സൂം മീറ്റിൽ പ്രഭാഷണവും ചർച്ചയും നടക്കും. യുട്യൂബ് ചാനലിൽ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.


Time: Nov 12, 2021 07:00 PM India

Join Zoom Meeting
https://us02web.zoom.us/j/81749260246?pwd=WWptUFkxVFhVakJNRnlRT3E5NkVJZz09

Meeting ID: 817 4926 0246
Passcode: vmmrc1873

Or Watch LIVE on YouTube

https://youtu.be/ZRBGGe_wj18



സാഹിത്യത്തിന് 2021 ലെ നൊബേൽ സമ്മാനം നേടിയ “അബ്ദുൾ റസാക്ക് ഗുർണയ്ക്ക്‌ കേരളത്തെക്കുറിച്ച്‌, പ്രത്യേകിച്ചും മലബാറിനെക്കുറിച്ച്‌, അതിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച്‌ കൃത്യമായി അറിയാം….ഗുർണയുടെ സാഹിത്യത്തെക്കുറച്ച്‌ പറയുമ്പോൾ അദ്ദേഹത്തിന് അറിയാവുന്ന കേരള/മലബാർ ദേശത്തെക്കുറിച്ച്, അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒന്നും കേൾക്കാതെ പോകുന്നു” (വി.മുസഫർ അഹമ്മദ്).